സി.പി.എമ്മിലെ സംഘടനാ പ്രശ്നങ്ങളാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമായതെന്ന് റിപ്പോർട്ട്.സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഇത് നൽകിയിരിക്കുന്നത്.
പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ 11637 വോട്ടിനാണ് സിറ്റിങ്ങ് എം.പി എം.ബി രാജേഷിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തോളം വോട്ടിന് സി.പി.എം ജയിച്ച മണ്ഡലമാണ് പാലക്കാട്.
സി.പി.എമ്മിന്റെ സംഘടന പ്രശ്നങ്ങളും വോട്ടു ചോർച്ചയ്ക്ക് പിന്നിലുണ്ട് എന്നാണ് പാലക്കാട് ജില്ലാ കൗൺസിലിന്റെ കണ്ടെത്തൽ. സംസ്ഥാന കൗൺസിലിനും ഈ റിപ്പോർട്ട് നൽകിയിരുന്നു.
പാലക്കാട്ടെ തോൽവിയ്ക്ക് പിന്നിൽ പാർട്ടിയിലെ വിഭാഗീയതയാണെന്ന് സി.പി.എമ്മിലും ഉയർന്നു വന്നിരുന്നു. എന്നാൽ നേതൃത്വം ഇത് അംഗീകരിച്ചില്ല. ന്യൂനപക്ഷ ഏകീകരണമാണെന്ന് പ്രശ്നമായതെന്ന് വിലയിരുത്തുമ്പോൾ സി.പി.ഐ ഇതിനെ എതിർക്കുകയാണ്.
Discussion about this post