ജി-20 ഉച്ചക്കോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. ഭീകരവാദവും കാലാവസ്ഥ വ്യതിയാനവും നേരിടുന്നതിൽ ആഗോളതലത്തിലുളള വെല്ലുവിളികൾ വിലയിരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ ഇന്ത്യ ഉച്ചക്കോടിയിൽ പങ്ക് വയ്ക്കും. നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ലോക നേതാക്കളുമായി സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീ ശാക്തീകരണം,സാങ്കേതിക വിദ്യ, സുസ്ഥിര ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കുക എന്നിവ ഉച്ചക്കോടിയിൽ ചർച്ചയാകും. ആഗോള തലത്തിൽ ഭീകരവാദവും കാലാവസ്ഥ വ്യതിയാനവും അവതരിപ്പിക്കുക എന്നതായിരിക്കും ഉച്ചക്കോടിയിലെ പ്രധാന അജണ്ട എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അഞ്ച് വർഷത്തെ വികസന കാഴ്ചപ്പാടുകൾ ആണ് സർക്കാരിന്റെ നിലനിൽപ്പെന്നും ഈ കാഴ്ചപ്പാടുകൾ ആണ് ജനങ്ങൾ രണ്ടാമത് തിരഞ്ഞെടുക്കാൻ കാരണമെന്നും മോദി ചൂണ്ടിക്കാട്ടി. ഒസാക്കയിൽ നടക്കുന്ന ജി-20 ഇന്ത്യയ്ക്ക് നിർണായകമാണ്.ഇന്ത്യയുടെ 75ാം വാർഷിക ആഘോഷ വർഷമായ 2022 ൽ ഇന്ത്യയിൽ വച്ചാണ് ജി-20 ഉച്ചക്കോടി നടക്കുന്നത്.
ജി-20 ഉച്ചക്കോടിയുടെ ഭാഗമായി നിരവധി ലോക നേതാക്കളുമായി മോദി ചർച്ച നടത്തും. ഉഭയകക്ഷി ബന്ധം നിലനിർത്തുന്നതിനും ആഗോള പ്രധാന്യം നിലനിർത്തുന്നതിനും ഇന്ത്യയോട് സഹകരിക്കുന്ന രാജ്യങ്ങളുടെ നേതാക്കളുമായി സംസാരിക്കേണ്ടത് ആവശ്യമാണെന്ന് മോദി പറഞ്ഞു.
ബ്രിക്സ്, ജായ് ലീഡേഴ്സുമായി ചർച്ച നടത്തും. റഷ്യ,ഇന്ത്യ ,ചൈന (റിക്) അനൗദ്യോഗികമായ സമ്മേളനവും നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
Discussion about this post