രാംപുർ: ബിജെപി നേതാവ് ജയപ്രദയ്ക്കെതിരായ അപകീർത്തികരമായ പരാമർശത്തിൽ സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ ഉൾപ്പെടെ പത്ത് പേർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
ജൂൺ 30ന് ഒരു പൊതു യോഗത്തിൽ സംസാരിക്കവെയായിരുന്നു അസം ഖാൻ ജയപ്രദയ്ക്കെതിരെ മോശമായ ഭാഷയിൽ അധിക്ഷേപങ്ങൾ ചൊരിഞ്ഞത്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 294, 504 ഐ ടി ആക്റ്റ് സെക്ഷൻ 66 എന്നിവയാണ് അസം ഖാനും സംഘത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്.
ജയപ്രദയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ തിരഞ്ഞെടുപ്പ് കമ്മീഷനും അസം ഖാനെതിരെ നടപടി സ്വീകരിച്ചിരുന്നു. അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും അസം ഖാന് 72 മണിക്കൂർ വിലക്ക് നേരിടേണ്ടി വന്നിരുന്നു.
ജയപ്രദ ബിജെപി സ്ഥാനാർത്ഥിയാകുന്നതിനെതിരെയായിരുന്നു അന്ന് അസം ഖാൻ വിവാദ പരാമർശം നടത്തിയത്. അവർ ധരിച്ചിരിക്കുന്ന കാക്കി അടിവസ്ത്രം തെളിഞ്ഞു വരുന്നുവെന്നായിരുന്നു അസം ഖാൻ പരാമർശിച്ചത്.
Discussion about this post