ഡൽഹി: രണ്ട് ഭാര്യമാരെ കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ബിഹാർ സ്വദേശി ജംഷേദ് ആലമാണ് പിടിയിലായിരിക്കുന്നത്.
താനുമായും തമ്മിൽ തമ്മിലും നിരന്തരം വഴക്കുണ്ടാക്കിയതിനാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞു. ആദ്യം ഒന്നാം ഭാര്യയായ ഇഷ്മത് പർവീണിനെയും തുടർന്ന് രണ്ടാം ഭാര്യയായ ശബ്നയെയും ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയ്ക്കായി പൊലീസ് ബിഹാറിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഡൽഹിയിലെ ബാരാ റാവു പ്രദേശത്തെ ബന്ധുവിനെ കാണാൻ രഹസ്യമായി എത്തിയ ജംഷേദിനെ പൊലീസ് വിദഗ്ദ്ധമായി വലയിലാക്കുകയായിരുന്നു.
Discussion about this post