നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിനിരയായ രാജ്കുമാറിനെ പൊലീസുകാർ ക്രൂരമായി മർദ്ദിച്ചത് ഇടുക്കി എസ്പിയുടെ അറിവോടെയെന്ന് സസ്പെൻഷനിലായ പൊലീസുകാരൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിച്ച രാജ്കുമാറിനെ പൊലീസുകാർ ദിവസങ്ങളോളം അതിക്രൂരമായി മർദ്ദിച്ചെന്ന് ഇയാൾ പറഞ്ഞു.
ചിട്ടി തട്ടിപ്പിലൂടെ രാജ്കുമാർ സ്വന്തമാക്കിയ പണം കണ്ടെത്താൻ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു. നാല് ദിവസം രാജ്കുമാറിനെ തുടർച്ചയായി മർദ്ദിച്ചുവെന്നും മർദ്ദിച്ച പൊലീസുകാർ മദ്യപിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞു. എല്ലാ വിവരങ്ങളും ഇടുക്കി എസ്പിക്ക് അറിയാമായിരുന്നെന്നും സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു.
Discussion about this post