ഡർഹാം: ന്യൂസിലാൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആധികാരികമായി ഇംഗ്ലണ്ട് സെമിയിൽ കടന്നു. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയർ ഓപ്പണിംഗ് ബാറ്റ്സ്മാൻ ബെയർസ്റ്റോയുടെ സെഞ്ചുറിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റിന് 305 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 45 ഓവറിൽ 186 റൺസിന് കീവീസ് പോരാട്ടം അവസാനിച്ചു.
ഇംഗ്ലണ്ടിനായി ജാസൺ റോയ്- ജോണി ബെയർസ്റ്റോ ഓപ്പണിംഗ് സഖ്യം 19 ഓവറിൽ 123 റൺസ് ചേർത്തു. ബെയർസ്റ്റോ 106ഉം റോയ് 61ഉം റൺസെടുത്ത് പുറത്തായി. നായകൻ ഒയിൻ മോർഗൻ 42 റൺസ് നേടി.
ന്യൂസിലാൻഡിനായി ജയിംസ് നീഷാം, മാറ്റ് ഹെൻറി, ട്രെന്റ് ബോൾട്ട് തുടങ്ങിയവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ന്യൂസിലാൻഡ് നിരയിൽ 57 റൺസെടുത്ത ടോം ലാതമിന് മാത്രമാണ് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. റോസ് ടെയ്ലർ 28ഉം കെയ്ൻ വില്യംസൺ 27ഉം റൺസെടുത്ത് പുറത്തായി.
ഇംഗ്ലണ്ടിനായി മാർക് വുഡ് 9 ഓവറിൽ 34 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.
Discussion about this post