ഡൽഹി: ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ലക്ഷ്യമെന്നത് പ്രവൃത്തിപഥത്തിൽ കാണിച്ച് കേന്ദ്ര സർക്കാർ. 2019 ജൂൺ വരെയുള്ള കാലയളവിൽ സുരക്ഷസേനയും പ്രതിരോധ സേനകളും ചേർന്ന് കശ്മീരിൽ മാത്രം വധിച്ചത് 126 ഭീകരവാദികളെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഭീകരവേട്ടയുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 27 ഭീകരന്മാരെ നാടുകടത്തുകയോ ഭീകര കൈമാറ്റ നിയമമനുസരിച്ച് വിദേശ രാജ്യങ്ങൾക്ക് കൈമാറുകയോ ചെയ്തിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് നരേന്ദ്ര മോദി സർക്കാരിന്റെ നയമെന്നും അതിനനുസൃതമായി സുരക്ഷാ സേനകൾ അതിശക്തമായ പിന്തുണ ഇക്കര്യത്തിൽ നൽകുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2019ൽ മാത്രം ഇന്റർപോളിന്റെ സഹായത്തോടെ 16 കൊടും ഭീകരന്മാരെ അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര തലത്തിൽ ഭീകരർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യ ഈ വർഷം ഇതിനോടകം 41 റെഡ് കോർണർ നോട്ടീസുകൾ അയച്ചു കഴിഞ്ഞതായും അതിൽ 32 എണ്ണം പ്രസിദ്ധീകരിക്കപ്പെട്ടതായും റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
നരേന്ദ്ര മോദി സർക്കാർ ആദ്യമായി അധികാരത്തിലെത്തിയ 2014 മെയ് മാസത്തിന് ശേഷം ജമ്മു കശ്മീരിൽ മാത്രം ഇന്ത്യ ഇതു വരെ 963 ഭീകരരെയാണ് വധിച്ചിരിക്കുന്നത്. ഭീകരവാദ വിരുദ്ധ പോരാട്ടത്തിലെ സമാനതകളില്ലാത്ത മുന്നേറ്റമായി പ്രതിരോധ വിദഗ്ദ്ധർ ഈ കണക്കുകളെ നിരീക്ഷിക്കുന്നു.
Discussion about this post