തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി ക്യാമ്പസിൽ എത്തിക്കും. ഒന്നാം പ്രതി ശിവരജ്ഞിത്തും, രണ്ടാം പ്രതി നസീമുമാണ് പോലീസ് കസ്റ്റഡിയിൽ ഇപ്പോൾ ഉളളത്. ഇരുവരെയും ക്യാ്മ്പസിൽ എത്തിക്കും.
ബാക്കിയുളള പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ആറ് പേരെ മാത്രമാണ് ഇതു വരെ പൊലീസിന് പിടിക്കാനായത്.
ഇരുവരെയും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി നിർദ്ദേശിച്ചിരുന്നു. അഖിലിനെ കുത്താൻ ഉപയോഗിച്ച ആയുധം തെളിവെടുപ്പിന് കൊണ്ടു വരുമ്പോൾ കണ്ടത്തേണ്ടതുണ്ട്. സംഘർഷമുണ്ടായ സ്ഥലത്ത് പ്രതികളെ എത്തിച്ച് പോലീസ് വിവരങ്ങൾ ചോദിച്ചറിയും.
സംഘർഷത്തെ തുടർന്ന് അവധി പ്രഖ്യാപിച്ച യൂണിവേഴ്സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും.അതിന് മുൻപ് യൂണിവേഴ്സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പാൾ ചുമതലയേൽക്കും. ക്യാംപസിലെ ഇടിമുറി ക്ലാസ് മുറിയാക്കാനുളള നടപടികളും ആരംഭിച്ചു.
Discussion about this post