യൂണിവേഴ്സിറ്റി കോളേജിലെ അഖിൽ വധശ്രമക്കേസിലെ ഒന്നം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് അടക്കം പിടിച്ചെടുക്കുകയും യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യുകയും ചെയ്ത കന്റോണ്മെന്റ് എസ് ഐ ബിനുവിനെ സ്ഥലം മാറ്റിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ടി പി സെൻകുമാർ, ജേക്കബ് തോമസ് തുടങ്ങിയ സത്യസന്ധരായ നീക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആ നിരയിലെ ഏറ്റവും ഒടുവിലത്തെ ഇര മാത്രമാണ് എസ് ഐ ബിനുവെന്ന് പോസ്റ്റിൽ ആരോപിക്കുന്നു. നട്ടെല്ലുള്ള ഉദ്യോഗസ്ഥരെ ഇത് പോലെ തട്ടി കളിച്ചു, അവരുടെ ആത്മവീര്യത്തെ തകർക്കുകയും, ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്ന പിണറായി വിജയന് ഒരു നിമിഷം പോലും ആഭ്യന്തര മന്ത്രിയായി തുടരാനുള്ള അവകാശമില്ലെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കുന്നു.
‘ഞാൻ ആണ് ഭരണകൂടം’ എന്നു കരുതുന്ന ഇത്തരക്കാർ ഒക്കെ കാലത്തിന്റെ ചവറ്റു കുട്ടയിൽ എത്തപ്പെട്ടിട്ടുണ്ട്. പിണറായി വിജയന്റെ ഗതിയും അത് തന്നെ ആയിരിക്കുമെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
https://www.facebook.com/SobhaSurendranOfficial/photos/a.238918589565322/1211761565614348/?type=3&theater
Discussion about this post