ഇന്ത്യയെയും ചൈനയെയും വിസ ഫീസിൽ നിന്ന് ഒഴിവാക്കി ശ്രീലങ്ക.ശ്രീലങ്കയിലെത്തുന്നതിന് സൗജന്യ വിസ പദ്ധതിയിൽ ഇന്ത്യയെയും ചൈനയെയും ഉൾപ്പെടുത്തിയെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി ജോൺ അമരതുങ്കെ അറിയിച്ചു. ഈസ്റ്റർ ദിനത്തിൽ ഉണ്ടായ ബോംബാക്രമണത്തെ തുടർന്ന് മാന്ദ്യം നേരിട്ട രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനാണ് പുതിയ പദ്ധതി. 258 പേർ കൊല്ലപ്പെട്ട ചാവേർ ബോംബാക്രമണത്തെ തുടർന്ന് 39 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നൽകാനുളള പദ്ധതി ഏപ്രിലിൽ ശ്രീലങ്ക താത്കാലികമായി നിർത്തിവച്ചിരുന്നു.
ഏപ്രിൽ 21 ന് രാജ്യത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തിൽ ഒൻപതോളം ചാവേർ ബോംബേറുകൾ ഉണ്ടായി. മൂന്നു പളളികളും നിരവധി ആഡംബര ഹോട്ടലുകളും ആക്രമണത്തിൽ തകർന്നു. ഐ.എസ്.ഐ.എസ് തീവ്രവാദ ഗ്രൂപ്പാണെന്ന് ആരോപിച്ചെങ്കിൽ ശ്രീലങ്കൻ സർക്കാർ ലോക്കൽ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പ് ദേശീയ തഹീദ് ജമാത്ത് ആണ് ഇത് ചെയ്തതെന്ന് തറപ്പിച്ചു പറഞ്ഞു.
താത്ക്കാലികമായി നിർത്തിവച്ച സൗജന്യ വിസ പദ്ധതി ഓഗസ്റ്റ് ഒന്ന് മുതൽ 39 രാജ്യങ്ങൾക്ക് വീണ്ടും ലഭ്യമാകും. കൂടാതെ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുളള വിനോദ സഞ്ചാരികൾക്കായി സേവനം വിപുലൂകരിച്ചിട്ടുണ്ടെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി ജോൺ അമരതുങ്കെ പറഞ്ഞു.
മുൻപ് ഇന്ത്യയെയും ചൈനയെയും സൗജന്യവിസ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. നിരവധി യൂറോപ്യൻ രാജ്യങ്ങളെ വിസ ഫീസിൽ നിന്നും ഒഴിവാക്കാനുളള പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും ആക്രമണം കാരണം നടപടിക്രമങ്ങൾ വൈകുകയായിരുന്നു. ഇന്ത്യയും ചൈനയും കൂടാതെ തായ്ലാൻഡ് , യൂറോപ്യൻ യൂണിയൻ,യു.കെ,യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ, സ്വിറ്റസർലാൻഡ്, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുളള സഞ്ചാരികൾക്കും വിസ ഫീസ് ഇളവ് നൽകിയിട്ടുണ്ട്.
2019 ആദ്യ മൂന്ന് മാസങ്ങളിൽ ദ്വീപ് രാജ്യത്തിന് 7,40,600 വിദേശ വിനോദ സഞ്ചാരികളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 450,000 ഇന്ത്യക്കാർ ശ്രീലങ്ക സന്ദർശിച്ചിരുന്നു. 2019 ൽ മൊത്തം ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം ഒരു ദശലക്ഷം കടക്കുമെന്ന് ദ്വീപ് രാഷ്ട്രം പ്രതീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആക്രമണം നടന്നത്.
Discussion about this post