നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും. കസ്റ്റഡി മരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്. ഇതിനായി ഫൊറൻസിക് വിദഗ്ധരുടത സംഘത്തെയും നിയോഗിച്ചു.
രാജ്കുമാറിന്റെ മൃതദേഹം സംസ്‌കരിച്ച് 37 ദിവസത്തിനുശേഷമാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുന്നത്. ആദ്യം നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ നിറയെ അപാകതകളുണ്ടെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
വാരിയെല്ലുകൾ പൊട്ടിയിരുന്നതായും മരണസമയത്ത് നെഞ്ചിലമർത്തി സിപിആർ കൊടുത്തപ്പോൾ സംഭവിച്ചതാണെന്നും ആദ്യ പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. എന്നാലിത് പൊലീസ് മർദ്ദനത്തിൽ പറ്റിയതാണോ എന്നറിയാനാണ് കമ്മിഷന്റെ ശ്രമം.
ഇതടക്കം എല്ലുകൾ അല്ലാതെ മറ്റ് ആന്തരാവയവങ്ങൾ മിക്കവാറും ദ്രവിച്ച് പരിശോധനക്ക് എടുക്കാൻ കഴിയാത്ത സ്ഥിതിയായിരിക്കും എന്നാണ് നിഗമനം. ഇടുക്കി ആർഡിഒക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും നിർദേശം നൽകി പോസ്റ്റുമോർട്ടത്തിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയിരിക്കുകയാണ്
Discussion about this post