ചെറുവത്തൂർ: അയ്യായിരം രൂപ ഷെയർ നൽകാത്തതിന് വയോധികയുടെ മൃതദേഹം ശ്മശാനത്തിൽ ദഹിപ്പിക്കാൻ തയ്യാറാകാതെ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ശ്മശാന കമിറ്റി. കുട്ടമത്ത് ടൗണിൽ പള്ളയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം തനിച്ചു താമസിച്ചിരുന്ന മീനാക്ഷി എന്ന വയോധികയുടെ മൃതദേഹത്തോടാണ് സിപിഎമ്മുകാർ അനാദരവ് കാണിച്ചത്.
ഭർത്താവും മക്കളുമില്ലാത്ത മീനാക്ഷി സ്വയം ജോലിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിച്ചു പോന്നിരുന്നത്. മരണശേഷം മീനാക്ഷിയുടെ മൃതദേഹം തൊട്ടടുത്തുള്ള സ്നേഹതീരം ശ്മശാനത്തിൽ ദഹിപ്പിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ശ്മശാനത്തിന് അയ്യായിരം രൂപയുടെ ഷെയർ നൽകാത്തതിനാൽ ശവദാഹം സാദ്ധ്യമല്ലെന്ന് കമ്മിറ്റിക്കാർ അറിയിക്കുകയായിരുന്നു.
ഒടുവിൽ കരിവള്ളൂരിൽ താമസിക്കുന്ന മീനാക്ഷിയുടെ സഹോദരിയുടെ വീട്ടിൽ കൊണ്ടു പോയി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.
മൃതദേഹത്തോട് പോലും പണത്തിന്റെ കണക്ക് പറഞ്ഞ് അനാദരവ് കാട്ടുന്ന സിപിഎം നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്
Discussion about this post