ഡൽഹി: ത്രിപുരയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി ബിജെപി. തിരഞ്ഞെടുപ്പിൽ 86 ശതമാനം സീറ്റുകളിലും ഭാരതീയ ജനത പാർട്ടി സ്ഥാനാർത്ഥികൾ വിജയം വരിച്ചപ്പോൾ 10 ശതമാനം സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ്സിന് വിജയം നേടാനായത്. സിപിഎം വെറും നാല് ശതമാനം സീറ്റുകളിലേക്ക് ചുരുങ്ങി.
ജില്ലാ പഞ്ചായത്ത്തല തിരഞ്ഞെടുപ്പിൽ 166ൽ 114 സീറ്റുകളും ബിജെപി നേടി. 35 ബ്ലോക്കുകളിലെ പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിൽ 419ൽ 411 എണ്ണമാണ് ബിജെപി സ്വന്തമാക്കിയത്. ഗ്രാമപഞ്ചായത്തിലെ 6111 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 5916 സീറ്റുകളും ബിജെപി നേടി. മിക്കയിടങ്ങളിലും കോൺഗ്രസ്സ് രണ്ടാമതെത്തിയപ്പോൾ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തിളക്കമാർന്ന വിജയം നേടിയ ബിജെപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബിജെപിയിലെ വിശ്വാസം വീണ്ടും ഉറക്കെ പ്രഖ്യാപിച്ച ത്രിപുരയിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ത്രിപുരയിലെ വികസന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ബിജെപി പ്രവർത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വികസനവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത പാർട്ടി പ്രവർത്തകർക്ക് അവകാശപ്പെട്ടതാണ് ഈ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.
I would urge @BJP4India Karyakartas from other states to interact with Karyakartas from Tripura. The Party’s repeated successes in the state demonstrate the power of development politics and democratic temperament. It also shows that with the right effort, everything is possible.
— Narendra Modi (@narendramodi) August 2, 2019
ത്രിപുര ഒരു സൂചന മാത്രമാണെന്നും അടുത്തത് ബംഗാളിലാണ് ബിജെപി ചരിത്രമെഴുതാൻ പോകുന്നതെന്നും പാർട്ടി വക്താവ് അശോക് സിൻഹ അഭിപ്രായപ്പെട്ടു.
കാൽ നൂറ്റാണ്ട് കാലം ത്രിപുര ഭരിച്ച ഇടത്പക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ത്രിപുരയിൽ ഏറ്റുവാങ്ങിയത്. പല സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ പോലും അവർക്ക് കഴിഞ്ഞിരുന്നില്ല. ജനാധിപത്യ വിരുദ്ധതയും അക്രമവും കൈമുതലാക്കി മുന്നോട്ട് പോയ സിപിഎം അനിവാര്യമായ പതനമാണ് ത്രിപുരയിൽ നേരിട്ടതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Discussion about this post