മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ, ബാങ്കിനെ കബളിപ്പിക്കൽ എന്നീ കേസുകൾ പ്രകാരം എൻഡിടിവി സ്ഥാപകൻ പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കും രാജ്യം വിട്ട് പുറത്ത് പോകുന്നതിന് സിബിഐ വിലക്ക് ഏർപ്പെടുത്തി. ഇരുവർക്കുമെതിരെ സിബിഐ കരുതൽ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
ഐ.സി.ഐ.സി.ഐ ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ നടപടി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന് പുറത്തെ രഹസ്യ കേന്ദ്രത്തിലേക്ക് കടക്കാൻ പദ്ധതിയിടുന്നതിനിടെയാണ് സിബിഐ ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
റിസർവ് ബാങ്കിന്റെയും സെബിയുടെയും മാനദണ്ഡങ്ങൾ മറികടന്ന് സാമ്പത്തിക ക്രമക്കേട് വഴി ബാങ്കിന് 48 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിൽ 2017 ജൂൺ രണ്ടാം തീയതി സിബിഐ ഇവർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. എൻഡിടിവിയുടെയും ഐ സി ഐ സി ഐ ബാങ്കിന്റെയും ഓഹരി ഉടമകൾ നൽകിയ പരാതിയിലായിരുന്നു നടപടി.
എന്നാൽ മുൻകരുതൽ ലുക്കൗട്ട് നോട്ടീസ് എന്നാൽ അറസ്റ്റ് വാറണ്ട് അല്ലെന്നും രാജ്യം വിട്ട് പോകുന്നതിനുള്ള വിലക്ക് മാത്രമാണെന്നും സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.
Discussion about this post