കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിജയകുമാറും. വിജയ് കുമാറിന് പുറമെ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായ ദിനേശ്വര്‍ ശര്‍മയുടെ പേരും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. മലയാളിയായ വിജയകുമാര്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ്. നക്സൽ വിരുദ്ധ പ്രവർത്തനങ്ങളും വിജയ് കുമാർ നടത്തിയിട്ടുണ്ട്.
വിരമിച്ച ശേഷം ജമ്മു കാശ്മീർ ഗവർണറായ സത്യപാൽ മാലിക്കിന്റെ ഉപദേഷ്ടാവായാണ് വിജയ് കുമാർ നിലവിൽ പ്രവർത്തിച്ച് വരുന്നത്. ആഭ്യന്തരം, പരിസ്ഥിതി, ആരോഗ്യം, യുവജന സേവനം, കായികം, തുടങ്ങിയ വിഭാഗങ്ങളിലെ സുപ്രധാന ചുമതലയാണ് വിജയ് കുമാറിന് ഉള്ളത്.
തമിഴ്‌നാട് കേഡറിലെ 1975 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ തമിഴ്‌നാടിനെ വിറപ്പിച്ച ചന്ദനക്കടത്തുകാരനായ വീരപ്പനെ വധിച്ച ദൗത്യസംഘത്തിന്റെ തലവനായിരുന്നു. ദൗത്യസേന തയാറാക്കിയ ഓപ്പറേഷന്‍ കൊക്കൂണ്‍ 2004 ഒക്ടോബര്‍ 18-നാണ് വീരപ്പനെ വധിച്ചത്.
Discussion about this post