കശ്മീർ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ വീണ്ടും അമേരിക്കയയെയും പോളണ്ടിനെയും സമീപിച്ചു. പക്ഷെ ഇരു രാജ്യങ്ങളും പാക്കിസ്ഥാന്റെ അഭ്യർത്ഥന നിരസിച്ചു.അമേരിക്കയിലെ പാക്കിസ്ഥാൻ അംബാഡിഡർ വഴിയാണ് അമേരിക്കയുടെ ഇടപെടൽ ആവശ്യപ്പെട്ടതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പാക്കിസ്ഥാൻ ഷാമ മുഹമ്മദ് ഖുറോഷി കശ്മീർ സംഭവവികാസങ്ങൾ ഐക്യരാഷ്ട്ര സുരക്ഷ സമിതിയിൽ ചർച്ച ചെയ്യണമെന്ന ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ പോളണ്ട് വിദേശകാര്യമന്ത്രി ജാസെക് സാപുട്ടോവിച്ചും നിരസിച്ചു. യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്ന സംഭാഷണത്തിലൂടെ മാത്രമേ രാജ്യങ്ങൾ തമ്മലുളള തർക്കം പരിഹരിക്കാൻ കഴിയുവെന്ന് പോളണ്ട് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോളണ്ട് സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുമായി നല്ല ബന്ധം തുടരുകയും ചെയ്യുന്നുണ്ട്.
യു.എൻ.സെക്രട്ടറി ജനറലും, ഐക്യരാഷ്ട്ര സുരക്ഷ സമിതി അധ്യക്ഷനും പാക്കിസ്ഥാന്റെ അഭ്യർത്ഥന നിരസിച്ചു.ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി കരാറിലൂടെ പ്രശ്നം പരിഹരിക്കണമെന്ന ചൂണ്ടിക്കാട്ടി. യു.എൻ സുരക്ഷാ സമിതിയിൽ അഞ്ച് സ്ഥിരാംഗങ്ങളിൽ ചൈന മാത്രമാണ് ജമ്മുകാശ്മീർ വിഷയത്തിൽ പ്രതികരിച്ചത്.
Discussion about this post