കൺസ്യൂമർ ഫെഡ് എം.ഡി സ്ഥാനത്തേക്ക് ഡോ.കെ.എ രതീഷിന്റെ യോഗ്യത മാത്രമേ നോക്കിയുള്ളുവെന്നാണ് സഹകരണ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം .കേസിന്റെ കാര്യങ്ങൾ അന്വേഷിച്ചില്ല .ഇന്റർവ്യൂ സമയത്ത് രതീഷ് പറഞ്ഞതുമില്ല .
സഹകരണ വകുപ്പ് സെക്രട്ടറിയാണ് അപേക്ഷ ക്ഷണിച്ചതും അന്തിമ പട്ടിക തയാറാക്കിയതെന്നുമാണ് ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന മറ്റുള്ളവരുടെ വിശദീകരണം .സംഭവം വിവാദമായ സാഹചര്യത്തിൽ തൽക്കാലം ഫയൽ വിജിലൻസ് ക്ലിയറൻസിനായി അയയ്‌ക്കേണ്ടന്ന് സഹകരണമന്ത്രി നിർദേശിച്ചിട്ടുണ്ട് .സെക്രട്ടറിയുടെ തലയിൽ പഴിചാരി പ്രശ്നം അവസാനിപ്പിക്കാനാണ് രതീഷിന്റ നിയമനത്തിന് വേണ്ടി ഉന്നതതല നീക്കം നടത്തിയവരുടെ തീരുമാനം .
കശുവണ്ടി അഴിമതിക്കേസില്‍ സിബിഎ അന്വേഷണം നേരിടുന്ന ഡോ.കെ.എ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയാക്കാന്‍ ഉന്നതല നീക്കം നടന്നത്. ബുധനാഴ്ച സഹകരണവകുപ്പ് സെക്രട്ടറി നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത രതീഷിനെ നിയമിക്കാന്‍ വിജിലന്‍സിന്റെ അനുമതി ചോദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കശുവണ്ടി വികസന കോര്‍പറേഷന്‍ എം.ഡിയായിരിക്കെ കോടികള്‍ നഷ്ടം വരുത്തിയെന്നായിരുന്നു രതീഷിനെതിരായ ആരോപണം.വിജിലന്‍സിന്റ അനുമതി കൂടി കിട്ടിയാല്‍ രതീഷ് കണ്‍സ്യൂമര്‍ഫെഡ് എം.ഡിയാകും.
കശുവണ്ടി അഴിമതിക്കേസില്‍ രതീഷിനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. മാത്രമല്ല, സി.ബി.െഎ അന്വേഷണം തുടരുകയുമാണ്.സംഭവം വിവാദമായതോടെ പാര്ട്ടികകത്ത് തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Discussion about this post