ബാങ്കോക്കിൽ നടക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) യോഗത്തിന് മുൻപ് ആഗോള രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പാക്കിസ്ഥാന്റെ പരസ്യ നാടകം. പാക്കിസ്ഥാന്റെ മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ വ്യാജവും ദുർബലവുമായ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതായി റിപ്പോർട്ട്.
ആഗോള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്് പാക്കിസ്ഥാന്റെ ശ്രമമെന്ന് റിപ്പോർട്ട്. ജൂലായ് ഒന്നിന് ഗുജ് റൻ വാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ഇതിന് വ്യക്തത വരുത്തുന്നു. ഹഫീസ് സയ്യീദ് നേതൃത്വം നൽകുന്ന സംഘടനയായ ദാവത്ത്-വാൽ- ഇർഷാദ് ഗ്രൂപ്പിലെ അംഗങ്ങളുടെ ഭൂമിയിടപാട് സംബന്ധിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. ലക് ഷർ-ഇ- തോയ്ബയുടെ അനുബന്ധ സംഘടനയായിരുന്നു ഇത്.
നിരോധിത ഗ്രൂപ്പുകളായ ഇവർ സ്വത്ത് ഉപയോഗിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നുണ്ട്. ഇതിന് പുറമെ ഗ്രൂപ്പുകളുടെ പ്രചരണത്തിനും ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. നിയമവിദ്ഗ്ധരുടെ അഭിപ്രായത്തിൽ എഫ്.ഐ.ആറിൽ നിയമവുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച് പരാമർശമുണ്ട്. അത് ദുർബലവും വ്യാജവുമാണ്. മറ്റുളളവരെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നും ഇവർ ചൂണ്ടിക്കാട്ടി.
Discussion about this post