പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷ്ടപ്പെട്ട് ഒരു ജനത വലയുമ്പോള്‍ സര്‍ക്കാര്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള പരസ്യ ഹോർഡിങ് സ്ഥാപിക്കാനൊരുങ്ങുന്നു.അഞ്ച് കോടിയിലധികം മുതല്‍ മുടക്കിയാണ് സര്‍ക്കാരിന്റെ പുതിയ ധൂര്‍ത്ത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പരസ്യ പ്രദര്‍ശനത്തിനായി തിരുവനന്തപുരത്തെ 12 ഇടങ്ങളില്‍ കൂറ്റന്‍ ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കും. സിഡ്കോയ്ക്കാണ് ഹോര്‍ഡിംഗുകളുടെ നിര്‍മ്മാണ ചുമതല.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ സിഡ്കോയ്ക്ക് കൈമാറി. ആനയറ വേള്‍ഡ് മാര്‍ക്കറ്റ്, കേശവദാസപുരം, വഴുതക്കാട് എന്നിവിടങ്ങളില്‍ ഹോര്‍ഡിംഗുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി
ഇതുവരെ ഹോര്‍ഡിങ്ങുകള്‍ വാടകയ്ക്ക് എടുത്താണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പരസ്യ പ്രദര്‍ശനം നടത്തിയിരുന്നത്. പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇത് ചെയ്തിരുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതിന് ചെലവേറുമെന്നതിനാലാണ് പുതിയത് സ്ഥാപിക്കുന്നതെന്നാണ് വിശദീകരണം
Discussion about this post