യു.എൻ സൈനിക നീരിക്ഷക ഓഫീസിലേക്ക് മാർച്ച് നടത്തണമെന്ന് ആവശ്യപ്പെട്ട് വിഘടന വാദികൾ പുറപ്പെടുവിച്ച പോസ്റ്ററുകൾക്ക് പിന്നാലെ ശ്രീനഗറിൽ നിയന്ത്രണം ഏർപ്പെടുത്തി. കശ്മീരിൽ മിക്ക പ്രദേശങ്ങളിലും ഈ ആഴ്ച നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു.
ബാരിക്കേഡുകൾ എടുത്തുകളുയുകയും. ഗതാഗതം സുഗമമാക്കുകയും ചെയ്തിരുന്നു.എന്നാൽ വ്യാപാരസ്ഥാപനങ്ങൾ തുറന്നിട്ടില്ല. മൊബൈൽ, ഇന്റർനെറ്റ് സംവിധാനങ്ങൾ അടുത്ത 18 ദിവസത്തേക്ക് കൂടി നിർത്തിവച്ചു.
നഗരത്തിലെ ചില പ്രദേശങ്ങളിൽ വിഘടനവാദികളുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കുന്നതിൽ പ്രതിഷേധിച്ച് യു.എൻ സൈനിക നീരിക്ഷക ഓഫീസിലേക്ക് മാർച്ച് നടത്താൻ ജെ.എൽ.ആർ സംഘം ജനങ്ങളോട് ആവശ്യപ്പെട്ടു. ആർട്ടിക്കിൾ 370 റദ്ദാക്കാനുളള കേന്ദ്രത്തിന്റെ നീക്കം മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്തിന്റെ ജനസംഖ്യാ ശാസ്ത്രം മാറ്റാനുളള ശ്രമമാണെന്ന് വിഘടനവാദികൾ പോസ്റ്ററികളിൽ ആഹ്വാനം ചെയ്തു.
യു.എൻ ഓഫീസ് സ്ഥിതി ചെയ്യുന്ന ലാൽ ചൗക്കിലേക്കും സേനാവറിലേക്കും ആളുകൾ മാർച്ച് ചെയ്യുന്നത് തടയാൻ പലയിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ചു. ക്രമസമാധാന പാലനത്തിനായി സുരക്ഷ സേനയെയും പലയിടത്തും വിന്യസിച്ചു.
Discussion about this post