ബംഗലൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ എൻഫോഴ്സ്മെന്റ് നടപടിക്കെതിരെ കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ ഡി കെ ശിവകുമാർ നൽകിയ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളി. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ ഫ്ലാറ്റിൽ നിന്നും 2017ൽ ആദായനികുതി വകുപ്പ് കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്സ്മെന്റ് ശിവകുമാറിന് സമൻസ് അയച്ചിരിക്കുന്നത്.
ഹർജി തള്ളിയ സാഹചര്യത്തിൽ ശിവകുമാർ അറസ്റ്റിലാകാൻ സാദ്ധ്യതയുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ എൻഫോഴ്സ്മെന്റ് വകുപ്പ് ശിവകുമാറിനും ഡൽഹി കർണ്ണാടക ഭവനിലെ മൂന്ന് ജീവനക്കാർക്കുമെതിരെ സമൻസ് അയച്ചിരുന്നു. ഇതിനെതിരെ ശിവകുമാറും സംഘവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പിടിച്ചെടുത്തത് കള്ളപ്പണമാണെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഇതോടെ ചോദ്യം ചെയ്യലിന് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകാൻ ജസ്റ്റിസ് അരവിന്ദ് കുമാർ ഉത്തരവിടുകായിരുന്നു.
2018 സെപ്റ്റംബറിലായിരുന്നു എൻഫോഴ്സ്മെന്റ് വകുപ്പ് കേസെടുത്തത്.
Discussion about this post