അലിഗഢ്: അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ ബിജെപി എം എൽ എ ദൽവീർ സിംഗിന്റെ ചെറുമകൻ വിജയ് സിംഗിനെതിരെ സീനിയർ വിദ്യാർത്ഥികളുടെ ആക്രമണം. റാഗിംഗിനെതിരെ പരാതി നൽകിയെങ്കിലും വിജയ് സിംഗിന്റെ പരാതിയിന്മേൽ അധികൃതർ നടപടി എടുത്തിട്ടില്ലെന്നും ഇത് പ്രതികളെ സഹായിക്കാനാണെന്നും ആക്ഷേപം ഉയരുന്നു.
വിദേശഭാഷാ പഠന വകുപ്പിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് വിജയ് സിംഗ്. വിജയ് ക്ലാസിലിരിക്കുന്ന സമയത്ത് ക്ലാസിലേക്ക് കടന്നു വന്ന സീനിയർ വിദ്യാർത്ഥികൾ അദ്ധ്യാപകനെ ക്ലാസിൽ നിന്ന് പുറത്താക്കിയ ശേഷം വിജയ് സിംഗിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് വിജയ് ചോദ്യം ചെയ്തപ്പോൾ അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയുമായിരുന്നു.
സംഭവത്തിൽ പൊലീസിനും പ്രോ വൈസ് ചാൻസലർക്കും വിജയ് പരാതി നൽകി. വിജയ് സിംഗിന് പിന്തുണയുമായി നിരവധി ഒന്നാം വർഷ വിദ്യാർത്ഥികൾ രംഗത്ത് വന്നതായും പരാതി സ്വീകരിച്ചതായും സിറ്റി പൊലീസ് സൂപ്രണ്ട് അഭിഷേക് അറിയിച്ചു. എന്നാൽ സംഭവം നിസ്സാരമാണെന്ന മട്ടിലുള്ള പ്രതികരണമാണ് അന്താരാഷ്ട്ര ഭാഷാ പഠന വിഭാഗം ഡീൻ പ്രൊഫസർ മുഹമ്മദ് ഗുൽറേസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതിനെതിരെ ഒന്നാം വർഷ വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധിക്കുകയാണ്.
Discussion about this post