പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിഭാഗം സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തി. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിൽ പത്രിക സമർപ്പിക്കാനായി വരണാധികാരിക്ക് മുന്നിലെത്തി. താൻ കേരള കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെന്ന തരത്തിലുള്ള കത്ത് ജോസഫ് കണ്ടത്തിൽ ഹാജരാക്കിയെന്നാണ് വിവരം.
അങ്ങനെയാണെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാവില്ല.അതേസമയം, യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണിയും കത്ത് നൽകിയിട്ടുണ്ട്.
അതേസമയം, ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് മുമ്പ് കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാന്റെ കത്ത് ഹാജരാക്കിയില്ലെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നൽകില്ലെന്ന് ഉപവരണാധികാരി അറിയിച്ചിട്ടുണ്ട്. എന്നാൽ അവസാന നിമിഷവും തന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് ജോസഫിന്റെ പ്രതികരണം. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ ജോസഫുമായി ചർച്ച നടത്തിയെങ്കിലും ജോസഫ് വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായില്ല.
ജോസ് ടോം സ്വതന്ത്രനായി മത്സരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. രണ്ടില ചിഹ്നം അനുവദിച്ചില്ലെങ്കിൽ പൈനാപ്പിൾ, ഓട്ടോറിക്ഷ, ഫുട്ബോൾ എന്നീ ചിഹ്നങ്ങളാണ് ജോസ് ടോം നൽകിയിരിക്കുന്നത്. കേരള കോൺഗ്രസ് എന്ന നിലയിൽ ഒന്നും സ്വതന്ത്ര്യ സ്ഥാനാർത്ഥിയെന്ന നിലയിൽ രണ്ടും പത്രികകളും ജോസ് ടോം സമർപ്പിച്ചിട്ടുണ്ട്.
Discussion about this post