യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം സമർപ്പിച്ച രണ്ടു പത്രികയിലും പിഴവുണ്ടെന്നു പി.ജെ.ജോസഫ്. ജോസ് ടോം മത്സരിക്കുന്നത് പാർട്ടി ഭരണഘടനയ്ക്കെതിരാണ്. യുഡിഎഫ് നിർബന്ധിച്ചതുകൊണ്ടാണ് ജോസ് ടോമിനെ അംഗീകരിച്ചത്. ചിഹ്നം നൽകില്ലെന്നു യുഡിഎഫ് യോഗത്തിൽ അറിയിച്ചിരുന്നതാണ്. ജോസ് കെ.മാണി ഇപ്പോള്‍ ചെയ്യുന്നതെല്ലാം ദുരൂഹമാണെന്നും പി.ജെ.ജോസഫ് പറഞ്ഞു.
അതേസമയം ജോസഫ് കണ്ടത്തിലിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. ജോസഫ് പക്ഷം ആക്ഷേപം ഉന്നയിച്ചതിനാൽ ജോസ് ടോമിന്റെ നാമനിർദേശപത്രിക വരണാധികാരി വീണ്ടും പരിഗണിക്കുകയാണ്. ജോസ് ടോമിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പരിഗണിക്കരുതെന്ന് ജോസഫ് പക്ഷം ജില്ലാ വരണാധികാരിയോട് ആവശ്യപ്പെട്ടു. പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ ചെയര്‍മാന്റെ അനുമതിപത്രം വേണമെന്ന് ഇവര്‍ നിലപാട് എടുത്തതോടെ ഭിന്നത രൂക്ഷമായി.
Discussion about this post