അനധികൃത സ്വത്ത് സമ്പാദനകേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുളള കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മകൾ ഐശ്വര്യയെ ഏഴ് മണിക്കൂറോളം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയതു.തുടർന്ന് വിട്ടയച്ചു. രാവിലെ 10.30 യോടെ ഡൽഹി ഇഡി ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. വൈകീട്ട് 7.30 ഓടെയാണ് ചെയ്യൽ പൂർത്തികരിച്ചത്. ഐശ്വര്യ മേധാവിയായിരിക്കുന്ന സ്ഥാപനങ്ങളുടെ രേഖകൾ ഇഡിക്ക് നൽകി.
എട്ട് കോടി രൂപ ഡൽഹിയിലെ വസതിയിൽ നിന്നും കണ്ടെടുത്ത കേസിലാണ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 2017 ഓഗസ്റ്റിൽ അന്ന് കർണ്ണാടക മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുക്കുകയായിരുന്നു. തന്റെ സുഹൃത്തായ വ്യവസായിയുടെ പണമാണിതെന്നാണ് ശിവകുമാറിന്റെ വിശദീകരണം
Discussion about this post