കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ദ്വിദിന സന്ദർശനത്തിന് കുവൈത്തിലെത്തി. ഏജന്റുമാരുടെ ചതിയിൽപെട്ട് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവരെ മന്ത്രി സന്ദർശിച്ചിരുന്നു. ക്യാമ്പിലുളള പത്തോളം പേരെ നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.മലയാളികൾ ഉൾപ്പടെയുളള ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്ന ഏജന്റുമാർക്കെതിരെ കർശന നടപടി ഉണ്ടാകും.ഇന്ത്യയിൽ നിന്നുളള റിക്രൂട്ടിങ്ങിന്റെ ഭാഗമായുളള എമിഗ്രേഷൻ നടപടികൾ കർശനമാക്കുമെന്നും വി മുരളീധരൻ വ്യക്തമാക്കി.
മടങ്ങിപ്പോകാൻ കഴിയാതെ അഭയാർത്ഥി ക്യാമ്പിൽ കുടുങ്ങികിടക്കുന്ന സഹോദരിമാരുടെ അവസ്ഥ മറ്റാർക്കും ഉണ്ടാകരുത്. ഏജന്റുമാരുടെ ചതിയിൽപെടാതെ സുതാര്യവും നീതിപൂർവവുമായ സർക്കാർ ഏജൻസി വഴിയുളള റിക്രൂട്ടിങ്ങ് മാത്രമേ ഇനി അനുവദിക്കുകയുളളു. കേരളത്തിൽ നിന്നുളള ഗാർഹിക തൊഴിലാളി റിക്രൂട്ടിങ്ങും നഴ്സസ് റിക്രൂട്ടിങ്ങും സർക്കാർ ഏജൻസികൾ വഴി മാത്രമായി നിയന്ത്രിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു.ദ്വിദിന സന്ദർശനത്തിൽ കുവൈറ്റ് അധികൃതരുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ ഇന്ത്യക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങളും കേന്ദ്രമന്ത്രി ചർച്ച ചെയ്യും.
Discussion about this post