ഈ വര്‍ഷം ഇതുവരെ 2050 തവണ പാകിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി വിദേശകാര്യമന്ത്രാലയം. ഇതുവരെ പാക് വെടിവെപ്പില്‍ 21 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ സമാധാനം കാത്തു സൂക്ഷിക്കണമെന്ന് പല തവണ പാക് സൈന്യത്തോട് ആവശ്യപ്പെട്ടുവെന്നും ഇന്ത്യന്‍ സൈന്യം പരമാവധി സംയമനം പാലിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നെന്ന ആരോപണം യു എന്നില്‍ പാകിസ്ഥാന് ഇന്ത്യക്കെതിരെ ഉന്നയിച്ചിരുന്നു. ഇതിനു ദിവസങ്ങള്‍ക്കു ശേഷമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഇന്ത്യ പുറത്തുവിടുന്നത്.
പരമാവധി സംയമനം പാലിച്ചു കൊണ്ടാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളോടും ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളോടും ഇന്ത്യന്‍ സൈന്യം പ്രതികരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്
MEA: Highlighted our concerns at unprovoked ceasefire violations by Pakistan, including in support of cross border terrorist infiltration&targeting of Indian civilians&border posts. This year, they resorted to over 2050 unprovoked ceasefire violations in which 21 Indians died. pic.twitter.com/U8DJ6mjjdS
— ANI (@ANI) September 15, 2019
ഭീകരർക്കു നുഴഞ്ഞു കയറാൻ പാക്കിസ്ഥാൻ സൗകര്യം ഒരുക്കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭാഗത്തുനിന്നു യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഇത്രയധികം തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
Discussion about this post