മരട് ഫ്ലാറ്റ് പൊളിക്കണമെന്ന് വി.എസ്. മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വി.എസ്. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. അഴിമതിക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കുന്ന അവസ്ഥ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. കോടതികളെ ഉപയോഗിച്ച് നിയമലംഘനം സാധുവാക്കുന്നത് ബില്‍ഡര്‍മാരുടെ തന്ത്രം.
പ്രമുഖര്‍ക്ക് ഫ്ലാറ്റുകള്‍ സൗജന്യമായി നല്‍കി അവരെ ഉപയോഗിച്ച് മറ്റുള്ളവരെ കുടുക്കുന്നു. ഇത്തരക്കാരെ സഹായിക്കുന്നത് അഴിമതിക്ക് കൂട്ടുനില്‍ക്കലാകുമെന്നും വിഎസ് പറഞ്ഞു.അനധികൃത നിര്‍മ്മാണം നടത്തിയ ഫ്ലാറ്റ് നിര്‍മ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്താൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു.
അതേസമയം, അതേ സമയം സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ട് പോവുകയാണ്. ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുമ്പോള്‍ പുനരധിവാസം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള സമയ പരിധി വൈകീട്ട് മൂന്നിന് അവസാനിക്കും. ഫ്ലാറ്റ് പൊളിക്കാൻ 13 കമ്പനികൾ നൽകിയ താല്പര്യപത്രവും ഇന്ന് നഗരസഭ പരിശോധിക്കും. ഫ്ലാറ്റുടമകളുടെ സമരവും ശക്തമായി തുടരുകയാണ്.
Discussion about this post