പ്രതിരോധ രംഗത്ത് നരേന്ദ്രമോദി സർക്കാർ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ഫ്രാൻസിൽ നിന്നും രണ്ടാം ഘട്ട റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുളള കരാർ 2020 ആദ്യം ഒപ്പിടുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 36 റഫാൽ യുദ്ധ വിമാനങ്ങളാണ് രണ്ടാം ഘട്ടത്തിൽ വാങ്ങുന്നത്.
ആദ്യഘട്ട 36 റഫാൽ യുദ്ധ വിമാനങ്ങളിൽ ആദ്യത്തേത് ഒക്ടോബറിൽ ആദ്യം ഇന്ത്യയ്ക്ക് കൈമാറും. ഒക്ടോബർ എട്ടിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ഫ്രാൻസിലെത്തുമ്പോൾ കൈമാറൽ ചടങ്ങ് നടത്തും. ഇതോടെ ഇന്ത്യയിലേക്കെത്തുന്ന റഫാൽ യുദ്ധ വിമാനങ്ങളുടെ എണ്ണം 72 ആയി മാറും. ബാലക്കോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യൻ വ്യോമസേന ജയ്ഷ ഇ മുഹമ്മദ് ഭീകര ക്യാമ്പുകൾ ആക്രമിച്ചിരുന്നു. അതിന് ശേഷം ഇരു രാജ്യങ്ങളും പ്രതിരോധ ആയുധങ്ങൾ സ്വരുക്കൂട്ടുന്നതിന്റെ തിരക്കിലാണ്.
മികച്ച പ്രതിരോധ വിപണി കണക്കിലെടുത്ത് ലോക്കീഡ് മാർട്ടിൻ ജെറ്റ്സ് വാങ്ങുന്നതിന് ഇന്ത്യയെ യുഎസ് പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബോയിങ്ങ് എഫ് 18 വിമാനങ്ങൾ റഫാലിനൊപ്പം വാങ്ങാൻ ഇന്ത്യ പദ്ധതി ഇടുന്നുണ്ട്. 18 സു-30 എംകെഐ, 21 മിഗ് 29 യുദ്ധ വിമാനങ്ങൾ റഷ്യയിൽ നിന്ന് വാങ്ങാൻ ഇന്ത്യൻ വ്യോമസേന തീരുമാനിച്ചിട്ടുണ്ട്.
272 സു-30 എം.കെ.ഐയുടെ നവീകരണം നടക്കുകയാണ്. മോദിയുടെ റഷ്യൻ സന്ദർശനത്തിനോടെ ഇത്തരം പ്രവർത്തനങ്ങൾക്ക് വേഗത കൂടി. ഇന്ത്യൻ വ്യോമസേനയ്ക്ക് യുദ്ധ വിമാനങ്ങൾ വിതരണം ചെയ്യുന്നതിനുളള ലാഭകരമായ കരാർ നേടിയാൽ റഫാലിന്റെ നിർമ്മാതാക്കളും ,യുഎഫിന്റെ ബോയിംഗ് എന്നിവ ഇന്ത്യയുടെ അഞ്ചാം തലമുറ എഎംസിഎ യുദ്ധവിമാനം നിർമ്മിക്കാൻ സഹായിക്കും.
Discussion about this post