പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശരാജ്യങ്ങളുമായുളള നയം അധികാരമേറ്റതു മുതൽ ചർച്ചയായ വിഷയമാണ്. നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും വിദേശരാജ്യങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 2014 ലെ സത്യപ്രതിജ്ഞ ചടങ്ങിൽ പാക്കിസ്ഥാനിലെ നവാസ് ഷരീഫിനെ ഉൾപ്പടെയുളള അയൽരാജ്യങ്ങളിലെ നേതാക്കൾക്ക് ക്ഷണം നല്്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടവായി ചുമതലയേറ്റ അജിത് ഡോവലിനെ മോദി ഏൽപ്പിച്ചിരുന്നു.
അമേരിക്കയുമായുളള ബന്ധം ശക്തിപ്പെടുത്തുകയെന്നത് സർക്കാരിന്റെ അജണ്ടയിൽ ശക്തമായി തുടരുന്നു. 2014ൽ യുഎസിലെ ഇന്ത്യൻ അംബാസിഡറായിരുന്ന എസ് ജയ്ശങ്കറിനോട് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 2014 സെപ്റ്റംബറിൽ പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിച്ചിരുന്നു. അമേരിക്കയിലെ മാഡിസൺ സ്ക്വയറിലെ പ്രവാസികൾക്ക് മുന്നിൽ ഇന്ത്യ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.ടെക്സാസിലെ ഹൗഡി മോദി പരിപാടിയിൽ വർദ്ധിച്ചു വരുന്ന ആഗോള സാമ്പത്തിക ശക്തിയെ കുറിച്ചുളള ചൈനയുടെ പ്രതിച്ഛായയെ കുറിച്ച് മോദി പ്രതിപാദിക്കുമെന്നാണ് സൂചന.
ഇന്ത്യൻ കമ്പനികളെ ആഗോള തലത്തിൽ മത്സരാധിഷ്ഠിതമാക്കാൻ കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കാൻ പ്രധാനമന്ത്രി മോദി തീരുമാനിച്ചിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്കുളള സന്ദർശനത്തിന്് മുന്നോടിയായാണ് ഈ നിലപാട് എന്നാണ് വിദഗ്ദർ പറയുന്നത്. ഡിസംബറിലോ, 2020 ലെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി ട്രംപ് എത്തിയേക്കാം. 2015 റിപ്പബ്ലിക് ദിനാഘോഷത്തിൽ ബരാക് ഒബാമ ഇന്ത്യയിൽ എത്തി അഞ്ച് വർഷത്തിന് ശേഷമാണ് ട്രംപിന്റെ വരവ്.
ഹുസ്റ്റൂണിലെ ഹൗഡി മോദി പരിപാടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യം പ്രധാനമന്ത്രി മോദിയുടെ നിർണ്ണായ നേതൃത്വത്തിനും ,ഇന്ത്യയുടെ ഉയർച്ചയ്ക്കുമുളള അംഗീകാരത്തിന്റെ മുദ്രയാണ്. ലോകത്തിന്റെ ഏറ്റവും ശക്തരായ രാഷ്ട്രത്തിന്റെ രാഷ്ട്രപതി ഒരു ദീർഘകാല പദ്ധതി മനസ്സിൽ വയ്ക്കുന്നുവെന്ന് വേണം മനസ്സിലാക്കാൻ.അല്ലാത്ത പക്ഷം പ്രവാസി പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് നിഗമനം.
യുഎസ് പ്രസിഡന്റ് ട്രംപ് മൂന്ന് ദിവസത്തിനുളളിൽ രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയെ സന്ദർശിച്ചതും. ചില വലിയകമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ ന്യൂയോർക്കിൽ ഒരു സിഇഒ ഫോറത്തിനും വരാൻ സമ്മതിച്ചതും ഇന്ത്യയെ കാലം എങ്ങനെ മാറ്റിയിരിക്കുന്നുവെന്ന് വ്യക്തമാക്കി തരുന്നു. പ്രധാനമന്ത്രി മോദി ഇന്ത്യയുടെ താത്പര്യങ്ങളിൽ മുൻതൂക്കമുളളവനും ആത്മാർഥയുളളവനുമാണെന്ന് വിദഗ്ദർ പറയുന്നു. അദ്ദേഹത്തിന് ഒരു ഗുജറാത്തി ബിസിനസുകാരന്റെ തന്ത്രവും മനോഹരിതയും മാത്രമല്ല ധൈര്യവും ഉണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യൺ ഡോളറിലേക്ക് എത്തിക്കുന്നതിൽ അയൽരാജ്യങ്ങളുടെ സഹകരണം പ്രാധാന്യം അർഹിക്കുന്നു
Discussion about this post