ഡൽഹി: നാരദാ കേസിൽ സിബിഐ അറസ്റ്റ് നടപടികൾ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ എസ് എം എച്ച് മിർസയെ സിബിഐ അറസ്റ്റ് ചെയ്തു. കേസിലെ ആദ്യത്തെ അറസ്റ്റാണ് ഇത്.
തൃണമൂൽ കോൺഗ്രസ്സിലെ നിരവധി നേതാക്കൾ ഉൾപ്പെടുന്ന കേസിന് ആസ്പദമായ വിവരങ്ങൾ 2016ൽ വെളിച്ചത്ത് കൊണ്ടു വന്നത് സ്വകാര്യ മാദ്ധ്യമമായ നാരദാ ന്യൂസ് ആയിരുന്നു. നിലവിലില്ലാത്ത കമ്പനിക്ക് കോഴ വാങ്ങി ആനുകൂല്യങ്ങൾ നൽകാൻ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്ന സമയത്ത് ബർദ്വാൻ എസ് പിയായിരുന്നു മിർസ.
2016 ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി വെളിച്ചത്ത് വന്ന അഴിമതി കേസിന് ശേഷം പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടികൾ ആരംഭിക്കുകയായിരുന്നു. അധികാരം നിലനിർത്താൻ കഴിഞ്ഞുവെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലും തുടർന്ന് വന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടിയുടെ പ്രകടനം മോശമായിരുന്നു.
അറസ്റ്റിലായ മിർസയെ വൈദ്യപരിശോധനക്ക് ശേഷം സിബിഐ കോടതിയിൽ ഹാജരാക്കി. ശാരദ ചിട്ടി തട്ടിപ്പ് കേസിന് പിന്നാലെ നാരദാ കേസിലും അന്വേഷണ ഏജൻസികൾ പിടിമുറുക്കിയത് പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
Discussion about this post