പൂതനമാർക്ക് ജയിക്കാനുളള സ്ഥലമല്ല അരൂരെന്ന് മന്ത്രി ജി.സുധാകരൻ.അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയാണ് വിവാദ പരാമർശവുമായി ജി.സുധാകരൻ എത്തിയത്.കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും ജി സുധാകരൻ ആരോപിച്ചു.
തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ജി സുധാകരൻ വാക്കുകളുപയോഗിച്ച് എതിർപക്ഷത്തെ കടന്നാക്രമിച്ചത്. കഴിഞ്ഞ തവണ 38,000 വോട്ടിന് തോറ്റപ്പോഴും സി.ആർ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല.
ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ളപ്രചാരണം നടത്തുകയാണ്.അരൂരിൽ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോൾ ഉസ്മാൻ എങ്ങനെയാണ് വികസനം കൊണ്ടുവരിക. വീണ്ടും അരൂരിൽ ഒരു ഇടത് എം.എൽ.എയാണ് ഉണ്ടാവേണ്ടതെന്നും സുധാകരൻ പറഞ്ഞു.
Discussion about this post