കോഴിക്കോട്: കക്കാടമ്പൊയിലിലെ പി വി അൻവറിന്റെ അനധികൃത തടയണ പരിശോധിക്കാനെത്തിയ പരിസ്ഥിതി പ്രവർത്തകർക്കെതിരെ ഗുണ്ടാ ആക്രമണം. തടയണ പരിശോധിക്കാനെത്തിയ പരിസ്ഥിതി പ്രവർത്തകരായ എം എൻ കാരശ്ശേരി, സി.ആര്‍. നീലകണ്ഠന്‍, ഡോ: ആസാദ്, കെ.അജിത, പ്രൊഫ: കുസുമം ജോസഫ്, ടി.വി.രാജന്‍ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നില്‍ പി.വി. അന്‍വറിന്റെ കൂലിക്കാരാണെന്ന് എം.എന്‍. കാരശ്ശേരി ആരോപിച്ചു. ആള്‍കൂട്ടം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും തങ്ങളോടൊപ്പമുണ്ടായിരുന്ന കുസുമം ജോസഫിനെ അസഭ്യം പറയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നും എം.എന്‍ കാരശ്ശേരി പറഞ്ഞു. തങ്ങള്‍ സമരത്തിന് പോയതല്ല, തടയണ സംബന്ധിച്ച നിജസ്ഥിതി അന്വേഷിക്കുന്നതിന് പോയതാണെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തകർ കോഴിക്കോട് പ്രകടനം നടത്തി. പിവി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള തടയണയും ക്വാറിയുമടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങളുടെ നിജസ്ഥിതി നേരില്‍ മനസ്സിലാക്കാനാണ് തങ്ങള്‍ എത്തിയതെന്നും കാരശ്ശേരി പറയുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
Picture Courtesy : Nipun Cheriyan
Discussion about this post