വ്യാജ പാസ്പോർട്ടുമായി യാത്ര ചെയ്ത ബംഗ്ലാദേശ് പൗരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥർ പൗരന്റെ വ്യാജ പാസ്പോർട്ട് ആണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് നടപടി.
സത്യജിത് ദാസെന്ന വ്യാജനാമവുമായാണ് പ്രതി യാത്രകൾ നടത്തിയിരുന്നത്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ വിലാസമാണ് പാസ്പോർട്ടിൽ നൽകിയിരിക്കുന്നത്. ഷാർജയിൽ നിന്ന് ഇന്ത്യയിലെത്തിയ ഇയാൾ കൊൽക്കത്തയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു.മദിപൂർ സ്വദേശി റെജ്ബയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Discussion about this post