ഡൽഹി: ബിജെപി- ബജ്രംഗ് ദൾ നേതാക്കൾ പാക് ചാരസംഘടനയായ ഐ എസ് ഐക്ക് വേണ്ടിപ്രവർത്തിക്കുന്നവരാണെന്ന അപകടകരമായ പരാമർശം നടത്തിയ കോൺഗ്രസ്സ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ സിബിഐ കേസ് എടുക്കണമെന്ന് വി എച്ച് പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ.
ദിഗ്വിജയ് സിംഗ് പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ ഈ വിവരങ്ങൾ എവിടെ നിന്നു കിട്ടിയെന്ന് സിബിഐ അദ്ദേഹത്തോട് ചോദിക്കണം. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ വ്യാജപ്രചാരണം നടത്തിയ ദിഗ്വിജയ് സിംഗിനെ അറസ്റ്റ് ചെയ്യണം. അലോക് കുമാർ ആവശ്യപ്പെട്ടു.
ദിഗ്വിജയ് സിംഗിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ഇത്തരം വ്യാജ ആരോപണങ്ങൾ നാട്ടിൽ കലാപങ്ങൾക്ക് വഴി തെളിക്കും. ഇല്ലാത്ത കാവി ഭീകരതയെ കുറിച്ച് കഥകൾ മെനഞ്ഞ ദിഗ്വിജയ് സിംഗിന്റെ വാക്കുകൾക്ക് കോൺഗ്രസിൽ പോലും വിലയില്ലെന്നും അലോക് കുമാർ പരിഹസിച്ചു.
ഭാരതീയ ജനത പാർട്ടിയുടെയും ബജ്രംഗ ദളിന്റെയും ചില നേതാക്കൾ പാക് ചാരസംഘടനയായ ഐ എസ് ഐക്ക് വേണ്ടി ചാരപ്പണി നടത്തുന്നുവെന്ന ദിഗ്വിജയ് സിംഗിന്റെ ആരോപണം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
Discussion about this post