തിന്മയ്ക്ക് മേൽ നന്മ വിജയം വരിച്ചതിന്റെ പ്രതീകമായാണ് വിജയദശമി ദിനത്തിൽ ആയുധ പൂജ നടത്തുന്നതെന്ന ആഭ്യന്തരമന്ത്രി അമിത് ഷാ. റഫാൽ യുദ്ധവിമാനം ഏറ്റുവാങ്ങിയശേഷം ഫ്രാൻസിൽ ആയുധപൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ വിമർശിച്ച കോൺഗ്രസിന് മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്.
ഹരിയാനയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
വിജയദശമി ദിനത്തിൽ ആയുധപൂജ നടത്താറില്ലേ ? വിമർശിക്കേണ്ടതും വിമർശിക്കാൻ പാടില്ലാത്തതും എന്തിനെയൊക്കെയാണെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
ആദ്യ റഫാൽ യുദ്ധവിമാനം ഫ്രാൻസിൽ നിന്ന് ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷാ അഭിനന്ദിച്ചു. റഫാൽ വിമാനം ഏറ്റുവാങ്ങുന്ന ചടങ്ങിനിടെ പ്രതിരോധമന്ത്രി ഫ്രാൻസിൽ ആയുധപൂജ നടത്തി. അതിനെയാണ് കോൺഗ്രസ് വിമർശിക്കുന്നത്.
രാജ്നാഥ് സിംഗ്് ആയുധപൂജ നടത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാര്‍ഗെയും സഞ്ജയ് നിരുപമും രംഗത്തെത്തിയിരുന്നു. ഇവരുടെ വിമർശത്തിനാണ് അമിത് ഷാ മറുപടി നല്‍കിയത്. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കിയതിനെയും മുത്തലാഖ് നിരോധനത്തെയും യു.എ.പി.എ നിയമ ഭേദഗതിയേയും എതിർക്കുന്നത് എന്തിനാണെന്ന് ജനങ്ങൾ കോൺഗ്രസിനോട് ചോദിക്കണമെന്നും അമിത്ഷാ പറഞ്ഞു.
Discussion about this post