ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ കടന്നു. 48 കിലോഗ്രാം വിഭാഗത്തിൽ തായ് ലൻഡിന്റെ ചുതാമറ്റ് റാക്സാറ്റിനെ സെമിഫൈനലിൽ തോൽപ്പിച്ചാണ് മഞ്ജു ഫൈനലിൽ കടന്നത് . മഞ്ജുവിന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പാണിത്..മുന്‍ ലോക ചാംപ്യനെയാണ് മഞ്ജു തകര്‍ത്തത്.
ക്വാർട്ടറിൽ ടോപ്പ് സീഡ് വടക്കൻ കൊറിയയുടെ കിം ഹ്യാംഗ് മിയെ അട്ടിമറിച്ച് എത്തിയ മഞ്ജു സെമിയിലും മികച്ച ഫോമിലായിരുന്നു. 4-1 എന്ന സ്കോറിലായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം.
നേരത്തെ ഇന്ത്യയുടെ ഉറപ്പായ മെഡല്‍ പ്രതീക്ഷയായിരുന്ന ലോകചാമ്പ്യന് മേരി കോം 51 കിലോഗ്രാം വിഭാഗത്തിന്റെ സെമിയില്‍ തോറ്റു. തുര്‍ക്കിയുടെ ബെസെനാസ് കാകിരോഗ്ലുവിനോടാണ് മേരി തോറ്റത്. മേരിയുടെ തോല്‍വിക്കെതിരേ ഇന്ത്യ അപ്പീല്‍ നല്‍കിയെങ്കിലും അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന് ടെക്നിക്കല്‍ കമ്മിറ്റി അപ്പീല്‍ തള്ളിക്കളഞ്ഞു.
അതേസമയം ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ എട്ടാം മെഡലാണ് മേരി കോമിന് ലഭിച്ചത്.വെങ്കലമെഡലായിരുന്നു ലഭിച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ താരമെന്ന റിക്കാർഡും മേരിക്കൊപ്പമായി.
Discussion about this post