വിരമിക്കും മുമ്പ് അയോധ്യ കേസിൽ ചരിത്ര വിധി പറയുന്നതിനായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിദേശയാത്ര റദ്ദാക്കി. നവംബർ 17ന് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് പടിയിറങ്ങൂം. ഇതിന് മുമ്പ് കേസിൽ വിധി പറയുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം . വിരമിക്കുന്നതിന് മുമ്പ് ചില ദക്ഷിണ അമേരിക്കൻ രാജ്യങ്ങളും മിഡിൽ ഈസ്റ്റും സഞ്ചരിക്കാനിരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ കൂടുതൽ സമയം നൽകാനായാണ് ഈ യാത്രകൾ റദ്ദാക്കിയത്.
40 ദിവസം നീണ്ടു നിന്ന വാദം കേൾക്കൽ ബുധനാഴ്ച പൂർത്തിയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസ് വിധി പറയാൻ മാറ്റി വച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ മുന്നിനാണ് രഞ്ജൻ ഗൊഗോയി രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
Discussion about this post