മഹാരാഷ്ട്രയും അനുച്ഛേദം 370 തമ്മിലുളള ബന്ധത്തെ കുറിച്ച് ബിജെപിയെ ചോദ്യം ചെയ്തതിന് ആഭ്യന്തരമന്ത്രി അമിത്ഷാ എൻസിപി അധ്യക്ഷൻ ശരത് പവാറിനെതിരെ ആഞ്ഞടിച്ചു. വോട്ടിനോടുളള അത്യാഗ്രഹത്തിൽ ശരത് പവാറിന് തിമിരം ലഭിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
മഹാരാഷ്ട്രയിലെ രാജുരയിൽ നടന്ന വോട്ടെടുപ്പ് റാലിയെ അമിത്ഷാ അഭിസംബോധന ചെയ്യുകയായിരുന്നു. ഇത് ഛത്രപതി ശിവാജി, വീർ സവർക്കർ , ബാല ഗംഗാധർ തിലക് എന്നിവരുടെ നാടാണ്. സ്വരാജിന് വേണ്ടി പോരാട്ടം ആരംഭിച്ച ഭൂമിയാണിതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പവാർ സാഹിബിന് വോട്ടുകളോടുളള അത്യാഗ്രഹത്തിൽ തിമിരം ബാധിച്ചിരിക്കുകയാണ്. സംസ്ഥാന ജനത എന്താണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയുന്നില്ല.
മഹാരാഷ്ട്രയിൽ ഒരു വശത്ത് മോദിജിയുടെയും, മുഖ്യമന്ത്രി ദേവേന്ദ്രജിയുടെയും നേതൃത്വത്തിലുളള ദേശ സ്നേഹികളുടെ പാർട്ടിയായ ബിജെപിയും, മറുവശത്ത് രാഹുൽ ഗാന്ധിയും ശരദ പവാറിന്റെയും നേതൃത്വത്തിലുളള ഒരു കൂട്ടം നാടുവാഴികളുടെ പാർട്ടിയുമാണ് ഉളളത്. മോദി സർക്കാർ നക്സലുകളെ തകർത്തു കൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി ആദിവാസികൾക്കായി കോൺഗ്രസ് ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 70 വർഷമായി നിങ്ങളുടെ നാല് തലമുറ ഭരിക്കുന്ന രാഷ്ട്രം ആദിവാസികൾക്ക് വേണ്ടി എന്താണ് ചെയ്തെന്ന് അമിത് ഷാ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ചോദിച്ചു.
Discussion about this post