രാജ്യത്തെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻ സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ റൊവാരിയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ കോൺഗ്രസ് തേജസ് വിമാനം ഒരു പെട്ടിയിൽ അടയ്ക്കാൻ പോവുകയായിരുന്നു. ഇന്ന് അതേ വിമാനം വ്യോമസേന്ക്കും നാവികസേനയ്ക്കും സേവനം നൽകാൻ തയ്യാറായിരിക്കുന്നു. സായുധ സേനയുടെ മനോവീര്യം വർധിപ്പിക്കാനും, രാജ്യത്തിന്റെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും ബിജെപിയുടെ നേതൃത്വത്തിലുളള എൻഡിഎ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എൻഡിഎ അധികാരത്തിൽ വന്നതിന് ശേഷം നമ്മുടെ സേനയെ ശക്തിപ്പെടുത്താനുളള ഒരു ദൗത്യം ആരംഭിച്ചു. റാഫേൽ പോലുളള നൂതന യുദ്ധവിമാനങ്ങളും, നൂതന അന്തർവാഹിനികളും ഇന്ന് സേനയുടെ ഭാഗമാണ്.
മുൻപ് രാജ്യത്ത് ബോംബ് സ്ഫോടനങ്ങൾ നടന്നിരുന്നു. ഇപ്പോൾ തീവ്രവാദികളെ അവരുടെ വീടുകളിൽ വച്ച് കൊലപ്പെടുത്തുന്നു.ഭീകരതയെ പരിപോഷിപ്പിക്കുന്നവർ ലോകത്തിന് മുന്നിൽ കരയുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post