കോന്നി ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് കേവലം 16000 വോട്ടുകൾ മാത്രമായിരുന്നു. ഇത്തവണ 40,000 വോട്ടുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു വ്യത്യാസം രണ്ടു ശതമാനം മാത്രമാണെന്നും ഫെയ്സ്ബുക്ക് വീഡിയോയിലൂടെ സുരേന്ദ്രൻ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ജാതിതിരിച്ചുളള പ്രചാരണമാണ് നടത്തിയത്. പച്ചയായി ജാതിതിരിച്ചുളള പ്രചാരണം കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും സുരേന്ദ്രന് ആരോപിച്ചു.എൽഡിഎഫ് സംസ്ഥാന മെഷീനറി മുഴുവൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിച്ചു.
പാവപ്പെട്ടവരുടെ വീടുകളിലും കോളനികളിലും മന്ത്രിമാർ നേരിട്ടെത്തി വാഗ്ദാനങ്ങൾ നല്കി. ജോലി നല്‍കാമെന്നും മറ്റും പറഞ്ഞ് ജനങ്ങളെ കൈയിലെടുക്കാനാണ് ഇവർ ശ്രമിച്ചത്. കുടുംബശ്രീയുടെ യോഗം വിളിച്ച് വോട്ട് ഉറപ്പാക്കാന്‍ ശ്രമിച്ചു. എൻഡിഎയെയും ജനങ്ങളെയും ഭിന്നിപ്പിക്കാനും ശ്രമിച്ചു. എന്നാൽ ജനങ്ങൾ ഇത് തളളിക്കളഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.സാമുദായിക വോട്ടുകൾ ലഭിച്ചു. മതന്യൂനപക്ഷങ്ങളുടെ വോട്ടും ഉറപ്പാക്കാൻ സാധിച്ചു. ഓർത്തഡോക്സ് സഭയുടെ പിന്തുണ ലഭിച്ചതായും സുരേന്ദ്രൻപറഞ്ഞു.
Discussion about this post