വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയകുകയും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യവുമായി ഹാക്കര്‍ മാരും രംഗത്ത്. സംസ്ഥാന സര്‍ക്കാരിനുകീഴിലുള്ള നിയമവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തായിരുന്നു പ്രതിഷേധം. കേരള സൈബര്‍ വാരിയേഴ്സാണ് പെണ്‍കുട്ടികള്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
http://www.keralalawsect.org/എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്.വെബ്സൈറ്റിലെ ഒരു വിവരവും ഉപഭോക്താക്കൾക്കു ലഭിക്കാത്ത വിധത്തിലാണ് ഹാക്കിങ്. വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകത്തിന് പിന്നിലെ പ്രതികളെ വെറുതെവിട്ടതിലുള്ള പ്രതിഷേധക്കുറിപ്പും സൈറ്റില്‍ കൊടുത്തിട്ടുണ്ട്. കേരളത്തിലെ നിയമവകുപ്പ് ഇപ്പോഴും ഉണ്ടോ എന്നും അവര്‍ ചോദിക്കുന്നു.
‘വാളയാറിലെ സഹോദരിമാരുടെ മരണത്തിനിടയാക്കിയവരെ വെറുതെ വിട്ടിരിക്കുന്നു. കുട്ടികളെയും വനിതകളെയും സംരക്ഷിക്കുന്നതിൽ കേരള സര്‍ക്കാർ സമ്പൂർണ പരാജയമാണ്. പാവപ്പെട്ടവർക്കു നീതി വേണ്ടെന്നാണോ?
സർക്കാരിൽ നിർണായക സ്ഥാനത്തുള്ളവർ പോലും അധികാരം ദുർവിനിയോഗം ചെയ്യുകയാണ്. കുറ്റവാളികളെ രക്ഷിക്കാനാണ് അവർ ശ്രമിക്കുന്നത്. മരിച്ചത് ഞങ്ങളുടെ സഹോദരങ്ങളാണ്. അവർക്കായി ഞങ്ങൾ സംസാരിക്കും. സംഭവത്തിൽ സർക്കാർ പുനഃരന്വേഷണം ആവശ്യപ്പെടണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. ഞങ്ങളുടെ സഹോദരിമാര്‍ക്ക് നീതി ലഭിക്കണം. നീതി ലഭിക്കും വരെ ഞങ്ങൾ പോരാടും…’ വെബ്സൈറ്റിൽ ഹാക്കർമാർ കുറിച്ചു.
Discussion about this post