ഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസുകളില്‍ ഒന്നാണ് അയോധ്യ കേസെന്ന് നിയുക്ത സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. അയോധ്യകേസ് തീര്‍ച്ചയായും പ്രധാനപ്പെട്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നാണ് അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തിലാണ് നിയുക്ത ചീഫ് ജസ്റ്റീസിന്റെ പ്രതികരണം.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ബോബ്ഡെയുമുണ്ട്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17 ന് മുന്‍പ് അയോധ്യ കേസില്‍ വിധിവരുമെന്നാണ് കരുതുന്നത്.
നിയമം നില്ക്കുന്നിടത്തോളം കാലം താന്‍ വധശിക്ഷയ്ക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ‘നിയമം ഉയര്‍ത്തിപ്പിടിക്കുമെന്നാണ് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇന്ന് വധശിക്ഷയ്ക്ക് നിയമാനുമതിയുണ്ട്. അതിന്റെ ഭരണഘടനാ സാധുതയും ശരിവച്ചിട്ടുണ്ട്”-അദ്ദേഹം വിശദീകരിച്ചു. വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യത്തിന് ഇന്ത്യയില്‍ ഏകാഭിപ്രായമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി വ്യക്തമാക്കിയത് രാജ്യത്തെ 90 ശതമാനം സംസ്ഥാനങ്ങളും വധശിക്ഷ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ്. 2012 ലും 2013 ലും ഒരാള്‍ക്ക് ഓരോരുത്തര്‍ക്കും വധശിക്ഷ നല്‍കിയിട്ടുണ്ടെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയില്‍ നിന്നുള്ള ഡാറ്റയും അദ്ദേഹം ഉദ്ധരിച്ചു.
മുന്‍ ചീഫ് ജസ്റ്റിസ് വൈ.കെ. സബര്‍വാള്‍ 2005ല്‍ വധശിക്ഷ നടപ്പാക്കാനിരിക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ചട്ടം നിലനില്ക്കുമ്പോള് അത് അംഗീകരിക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗമില്ലെന്ന് ചസ്റ്റിസ് പറഞ്ഞു. 2019 ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളില്‍ ഇപ്പോഴും വധശിക്ഷ നിലവിലുണ്ട്.
അടുത്ത ചീഫ് ജസ്റ്റീസായി നവംബര്‍ 18ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റീസ് ബോബ്ഡെയുടെ ഔദ്യോഗിക കാലാവധി.
Discussion about this post