അച്ഛന്റെ സഹോദരൻ പീഡിപ്പിച്ചതിനെ തുടര്ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരിയായ നാടോടി പെൺകുട്ടി മരിച്ചു. 50 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി മെഡിക്കൽ കോളജിൽ ബേൺ ഐസിയുവിൽ ചികിൽസയിലായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിൻറെ അനുജൻ മുക്കീമിനെ പൂജപ്പുര പൊലീസ് അറസ്റ്റു ചെയ്തു.
തിരുമലയിൽ 29നായിരുന്നു സംഭവം. ഡൽഹി നിവാസികളായ നാടോടി സംഘത്തിലെ അംഗമാണ് പെൺകുട്ടി. പോക്സോ നിയമപ്രകാരവും ആത്മഹത്യാ പ്രേരണയ്ക്കും പൊലീസ് കേസെടുത്തു.
5 വർഷം മുൻപ് വരെ രണ്ടു വർഷത്തോളം തുടർച്ചയായി പ്രതി പീഡിപ്പിച്ചെന്നു കുട്ടി മൊഴി നൽകി. ഈ കാലയളവിൽ പ്രതി കഴിഞ്ഞിരുന്നത് നാടോടി സംഘത്തോടൊപ്പമായിരുന്നു. പെൺകുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് മാതാപിതാക്കൾ പൊലീസിനു മൊഴി നൽകി. മാനസികമായി തകർന്ന കുട്ടി കുറച്ചു നാളുകളായി മറ്റുള്ളവരോട് സംസാരിക്കാറില്ലായിരുന്നു. 10വർഷം മുൻപാണ് നാടോടി കുടുംബം ചപ്പാത്തിക്കല്ല് വിൽപ്പനയ്ക്കായി കേരളത്തിലെത്തിയത്.
Discussion about this post