പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. മാലി സൈന്യത്തിന് നേരെ തീവ്രവാദ സംഘടനകള്‍ അടുത്തിടെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
മെനക പ്രവിശ്യയിലെ ഇന്‍ഡലിമനെയിലുള്ള സൈനിക പോസ്റ്റിന് നേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഒരു നാട്ടുകാരനും ആക്രണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അയല്‍ രാജ്യമായ നൈജറിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മെനക.
സ്ഥിതി നിയന്ത്രണ വിധേയമാണെന്നു മാലി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽഖായിദ ബന്ധമുള്ള ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. എന്നാൽ ആക്രണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വർഷങ്ങളായി കലാപ ഭൂമിയായ മാലിയിൽ 2015ൽ സർക്കാരും ഭീകരസംഘടനകളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല. ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ അഞ്ചുരാജ്യങ്ങള്‍ ചേര്‍ന്നു രൂപം നല‍്കിയ സേനാവ്യൂഹത്തിനു കൂടി തിരിച്ചടിയാണ് ഈ ആക്രമണം.
Discussion about this post