അടുത്ത പത്ത് ദിവസത്തിനുള്ളിൽ രാജ്യം കാത്തിരിയ്ക്കുന്നത് പ്രധാനപ്പെട്ട നാലു വിധികൾക്കായാണ് . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്ന 17 നു മുൻപ് സുപ്രധാന വിഷയങ്ങളിൽ വിധി വരുമെന്നാണ് നിഗമനം . ഒക്ടോബർ 18 മുതലുള്ള വിദേശ സന്ദർശനവും അദ്ദേഹം റദ്ദാക്കിയിരുന്നു. ഈ മാസം നാലു മുതൽ കേസുകൾ പരിഗണിക്കുമെന്നാണ് സൂചന .
അയോദ്ധ്യ കേസിൽ 2010ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ അപ്പീൽ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിൽ ഈ മാസം വിധി വരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി. വിധിക്കു പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ പൊലീസ് എടുത്ത 9000 ക്രിമിനൽ കേസുകളിൽ പ്രതികളായത് 27,000 പേരാണ്.
യുവതീപ്രവേശം അനുവദിച്ച് വിധി വന്നപ്പോൾ അതു നടപ്പാക്കാൻ സർക്കാർ ശ്രമിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധ സമരങ്ങൾ ഉയർന്നു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ മുൻപാകെ എത്തിയത്. പുനഃപരിശോധനാ ഹർജികൾ ഫെബ്രുവരിയിൽ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബർ 17ന് മുൻപ് വിധി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
റഫേൽ ഇടപാടിനെതിരെ നൽകിയ പുനപരിശോധന ഹർജിയും ഈ മാസം കോടതി പരിഗണിക്കും റഫേൽ വിമാന ഇടപാടിൽ പൂർണ്ണ തൃപ്തിയെന്നും , സർക്കാർ നടപടികൾ സുതാര്യതയുള്ളതാണെന്നും കോടതി വീക്ഷിച്ചു.
ഇതിനെതിരെയാണ് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പുനഃപരിശോധനാ ഹര്‍ജികൾ സമർപ്പിച്ചത്. മേയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു
Discussion about this post