ജമ്മു കശ്മീര്‍ വിഭജിച്ച് രൂപീകരിച്ച ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടം അംഗീകരിക്കാനാവില്ലെന്ന് പാകിസ്ഥാന്. ഇന്ത്യ പ്രസിദ്ധീകരിച്ച പുതിയ ഭൂപടം തള്ളുന്നു. ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഐക്യരാഷ്ട്ര പ്രമേയത്തിനെതിരാണ് ഇന്ത്യയുടെ നീക്കമെന്നും പാകിസ്ഥാന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടം നിയമവിരുദ്ധവും തെറ്റു നിറഞ്ഞതും അപൂര്‍ണവും ആണെന്നാണ് പാകിസ്ഥാന് പറയുന്നത്. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍, ആസാദ് ജമ്മു കശ്മീര്‍ പ്രദേശങ്ങള്‍ ഇന്ത്യയുടെ പരിധിയിലാണെന്നാണ് ഭൂപടം പറയുന്നത്. ഇത് ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിനെതിരാണ് എന്നും പാകിസ്ഥാന് പറയുന്നു.
ജമ്മു കശ്മീര്‍ സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍കൊള്ളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ ഭൂപടം പുറത്തിറക്കിയത്. ഈ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന രാജ്യത്തിന്റെ പരിഷ്കരിച്ച രാഷ്ട്രീയ ഭൂപടവും ഇതോടൊപ്പം നിലവില്‍ വന്നു.
ഇതോടെ ഭൂപടത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം വീണ്ടും 28 ആയി കുറയുകയും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ 9 എണ്ണമായി വര്‍ധിക്കുകയും ചെയ്തു. ആഗസ്റ്റ് മാസം 5നാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശമീരിന് പ്രത്യേക അധികാരം നല്കുന്ന അനുച്ഛേദം 370 റദ്ദു ചെയ്യുകയും സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്.
Discussion about this post