മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വലായിരിക്കെ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. ബി.ജെ.പി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസും ബിജെപി അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മഴക്കെടുതിയിൽ കേന്ദ്രസഹായം തേടിയാണ് കൂടിക്കാഴ്ചയെന്നാണ് വിശദീകരണം. എന്നാൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ ആയതിന്റെ കാരണങ്ങൾ അമിത് ഷായെ ഫഡ്‌നാവിസ് ധരിപ്പിച്ചതയാണ് സൂചന.
.
സർക്കാരുണ്ടാക്കാൻ അമിത് ഷാ നൽകിയ സമയം ഇന്നലെ അവസാനിച്ചിരുന്നു. അതിനിടെ ഡൽഹിയിലെത്തിയ ശരദ് പവാർ വൈകിട്ട് 5 മണിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. ബദൽ സർക്കാരുണ്ടാക്കാൻ ശിവസേന താല്പര്യം പ്രകടിപ്പിച്ചെങ്കിലും പ്രതിപക്ഷത്തിരിക്കാനായിരുന്നു കോൺഗ്രസിന്റെയും എൻ.സി.പി യുടെയും തീരുമാനം. പുതിയ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപട് ഇരു നേതാക്കളും ചർച്ച ചെയ്യും
തെരഞ്ഞെടുപ്പില്‍ നിയമസഭയിലെ 288 സീറ്റില്‍ ബി.ജെ.പിയ്ക്ക് 105 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ശിവസേനയ്ക്ക് 56 സീറ്റുകള്‍ ലഭിച്ചു. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിന് 44 സീറ്റും എന്‍.സി.പിക്ക് 54 സീറ്റുകളുമാണുള്ളത്. കേവല ഭൂരിപക്ഷം നേടാന്‍ ബി.ജെ.പിയ്ക്ക് ശിവസേനയുടെ പിന്തുണ ആവശ്യമാണ്.
Discussion about this post