മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അച്ചടക്ക നടപടി തുടങ്ങി.കശ്മീരിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിച്ചതിനെതിരെയാണ് നടപടി.കശ്മീരിലെ ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൻ ഗോപിനാഥൻ ആഭ്യന്തര മന്ത്രാലയത്തിന് രാജിക്കത്ത് നല്കിയിരുന്നു. എന്നാൽ രാജിയിൽ തീരുമാനം ആകുന്നതിന് മുൻപേ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി തുടങ്ങി.
1968 ലെ അഖിലേന്ത്യാ സർവ്വീസ് ചട്ടം റൂൾ എട്ട് പ്രകാരമാണ് നടപടി. വിഷയത്തിൽ കണ്ണൻ ഗോപിനാഥൻ ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു. അനുവാദമില്ലാതെ സർക്കാർ നയങ്ങൾക്കെതിരെ പരാമർശം നടത്തിയെന്നാണ് നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളായ ദിയു ആൻഡ് ദാമൻ, ദാദ്ര ആൻഡ് നാഗർ ഹവേലി എന്നിവിടങ്ങളിലെ ഊർജവകുപ്പ് സെക്രട്ടറിയായ കണ്ണൻ ഗോപിനാഥൻ ഓഗസ്റ്റ് 21 നാണ് രാജിക്കത്ത് നൽകിയത്. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം രാജിക്കാര്യത്തിൽ തീരുമാനമാകുന്നതുവരെ ജോലിയിൽ തിരികെ പ്രവേശിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു
Discussion about this post