മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനില്ലെന്ന് ബിജെപി അറിയിച്ച സാഹചര്യത്തിൽ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി. നിലവിൽ മഹാരാഷ്ട്രയിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയാണ് ശിവസേന.
ഒരുമിച്ച് പ്രവർത്തിക്കാനാണ് മഹാരാഷ്ട്രയിലെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ വിധിയെഴുതിയത്. എന്നാൽ ജനവിധി അട്ടിമറിച്ച് കോൺഗ്രസ്സിനും എൻസിപിക്കും ഒപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാനാണ് ശിവസേന ഒരുങ്ങുന്നതെങ്കിൽ അവർക്ക് ശുഭാശംസകൾ നേരുകയാണെന്ന് പരിഹാസരുപേണ ബിജെപി അറിയിച്ചിരുന്നു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ 288 സീറ്റില്‍ 105 സീറ്റുകളാണ് ബി ജെ പി നേടിയത്. 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യം. ശിവസേനയ്ക്ക് 56 സീറ്റുകളും എന്‍ സി പിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുകളുമാണുള്ളത്.
Discussion about this post